Sunday, December 16, 2007

അല്഼മായധ്യാനം അവസാനഖണ്ഡം


കാര്഼ത്യാനിച്ചേച്ചീടെ മച്ചിപ്പശു പ്രസവിച്ചു.

തെങ്ങേല്഼നിന്നു വീണ കോവാലന്഼ ചേട്ടന്റെ തളര്഼ന്നുപോയ കാലിലെ ഒരു വിരലിന്റെ തളര്഼ച്ച മാറി.

പള്ളിപ്പുറംപോക്കില്഼ താമസിക്കുന്ന കുഞ്ഞപ്പന്഼ ചേട്ടന്റെ മൂത്തമകളുടെ മുടങ്ങിപ്പോയ കല്യാണം വീണ്ടും തീരുമാനത്തിലെത്തി.

പള്ളിയുടെ മുന്഼വശത്തിരുന്നു വര്഼ഷങ്ങളായി തെണ്ടുന്ന ആരവം അനോണിച്ചേട്ടനു(പേരറിയത്തില്ല, ചോദിച്ചാല്഼ പുള്ളി പറയത്തുമില്ല, അതിനാല്഼ അനോണിച്ചേട്ടന്഼) ലോട്ടറിയടിച്ചു. നാല്഼പതിനായിരം രൂപ.

എന്തിനേറെപ്പറയുന്നു,

അങ്ങനെ ആകെ അദ്ഭുതങ്ങളുടെ ഉരുള്഼പ്പാച്ചില്഼. നാട്ടില്഼ അദ്ഭുതം നടക്കാത്തതും അതു കേള്഼ക്കാത്തവരുമായി ആരുമില്ലാത്ത സ്ഥിതി. അത്രയ്ക്കു ഗംഭീര ധ്യാനമായിരുന്നു ഭരണങ്ങാനം പള്ളിമൈതാനത്തു കഴിഞ്ഞ നാലുദിവസമായി നടന്നു വരുന്നത്. ആന്തരിക സൌഖ്യ ധ്യാനം.

ബാഹ്യസൌഖ്യത്തിന് സൂപ്പര്഼ സ്പെഷല്഼റ്റി ആശുപത്രികളും മേടിക്കല്഼ (മെഡിക്കല്഼ എന്നും വായിക്കാം) കോളജുകളും അങ്കമാലിയിലുള്ള ബാറുകളുടെ എണ്ണത്തെക്കാള്഼ പെരുകിക്കഴിഞ്ഞ കാലത്ത് ആന്തരികസൌഖ്യത്തിനായി നടത്തപ്പെട്ട എണ്ണപ്പെട്ട ധ്യാനങ്ങളില്഼ ഒന്നായിരുന്നു ഇത്. അതിനു നേതൃത്വം നല്഼കുന്നതോ ഒരു അല്഼മായ ശിരോമണിയും.

സാധാരണ പള്ളീലച്ചന്മാര്഼ നടത്തുന്ന ധ്യാനങ്ങളെക്കാള്഼ ഗംഭീരമായ പ്രതികരണം. സംഗതിയെക്കുറിച്ചു കേട്ടറിഞ്ഞ്, ലോട്ടറിയടിക്കണേ, എന്നും കാശുമുടക്കാതെ കള്ളുകുടിക്കാന്഼ പറ്റണേ, അയലോക്കത്തെ ചേട്ടന്റെ തലയില്഼ ഇടിത്തീ വീഴണേ, അപ്പുറത്തെ വീട്ടില്഼ അടുത്തയിടെ കെട്ടിവന്ന പെണ്ണിന്റെ തലയ്ക്കു വട്ടുപിടിക്കണേ, എന്഼റെ കൂടെ പഠിക്കുന്നവളു പരീക്ഷയ്ക്കു തോല്഼ക്കുകയും ഞാന്഼ മാത്രം ഡിസ്റ്റിങ്ഷനില്഼ പാസാവുകയും ചെയ്യണേ തുടങ്ങിയ തരം പ്രാര്഼ഥനകളുമായി ആബാലവൃദ്ധം ജനങ്ങള്഼ സമീപപ്രദേശങ്ങളില്഼നിന്നു പോലും വൈകിട്ട് അഞ്ചുമണിയോടെ സ്ഥലത്തു കുറ്റിയടിച്ചു തുടങ്ങി.


ധ്യാനത്തിന്റെ പകുതി വരെ ഗാനശുശ്രൂഷ, പാട്ട്, സാക്ഷ്യങ്ങള്഼ എന്നിവയാല്഼ സിദ്ധിഖ് ലാല്഼ സിനിമ പോലെയാണു സംഗതികളുടെ പോക്ക്. സമയം പോകുന്നത് അറിയില്ല. പിന്നെ ഇന്റര്഼വെല്഼. ആ സമയത്തു ബ്രഡും കട്ടന്഼കാപ്പിയും കിട്ടും.

വീട്ടില്഼ മേല്഼പ്പറഞ്ഞ സാധനം മേടിക്കാന്഼ ത്രാണിയില്ലാത്ത പാവങ്ങള്഼ ഫസ്റ്റ് ഹാഫും കട്ടന്഼കാപ്പിയും ബ്രെഡും കിട്ടിക്കഴിയുന്പോള്഼ കോട്ടുവായിട്ടു വീട്ടില്഼ തന്നെക്കാത്തിരിക്കുന്ന തെറുത്തുവച്ചിരിക്കുന്ന പായ സ്വപ്നം കണ്ടു പതിയെ സ്ഥലം വിടും. ദൈവത്തില്഼ മാത്രം അഭയം അര്഼പ്പിച്ചിരിക്കുന്ന കുറേ പാവങ്ങളും ജനുവിന്഼ വിശ്വാസികളും ദുരാഗ്രഹം മാത്രം മനസ്സില്഼ ബാക്കിയുള്ള കുറേ ഫ്രോഡുകളും പിന്നെ അടുത്തവര്഼ഷമെങ്കിലും മാനേജ്മെന്റ് സ്കൂളില്഼ ലീവ് വേക്കന്഼സിയിലെങ്കിലും ഒരു അപ്പോയ്മെന്റ് കിട്ടണമേയെന്നാഗ്രഹിക്കുന്ന തൊഴില്഼ രഹിതരായ കുറേ പാവങ്ങളും അവരുടെ രക്ഷിതാക്കളും ധ്യാനത്തിനു വന്നിട്ടുള്ള കാണാന്഼ കൊള്ളാവുന്ന പെണ്഼പിള്ളേരെ കാണാന്഼ മാത്രം വന്ന കുറേ വായിനോക്കികളും അവിടെ തുടരും.

അവര്഼ക്കു വേണ്ടിയുള്ളതാണു സെക്കന്഼ഡ് ഹാഫ്.
സ്തോത്രക്കാഴ്ച എന്ന പരിപാടിയാണ് അതിലെ പ്രധാന ഇനം. മനുഷ്യജീവിതത്തിന്റെ നശ്വരതയെക്കുറിച്ചു തുടങ്ങുന്ന പ്രഭാഷണം ഇതുപോലെ ഒരു ധ്യാനം സംഘടിപ്പിക്കാന്഼ വേണ്ടി വരുന്ന ഭീമമായ തുകയില്഼ പര്യവസാനിക്കുന്പോള്഼ ആരുടെയും കണ്ണുനിറഞ്ഞുപോകും. പോക്കറ്റില്഼ കിടക്കുന്ന നൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്഼ പടപടാന്നു തങ്ങളെക്കാത്തിരിക്കുന്ന പുതുപുത്തന്഼ പ്ളാസ്റ്റിക് ബക്കറ്റുകളിലേക്കു കുമിഞ്ഞുവീഴും. പിന്നീടു രോഗശാന്തി ശുശ്രൂഷ, അദ്ഭുതം, ക്ളൈമാക്സ്.

ധ്യാനത്തെക്കുറിച്ചു മാത്രമല്ല, ധ്യാനം നടത്തുന്ന ചേട്ടനെക്കുറിച്ചും നാട്ടിലെങ്ങും നല്ല അഭിപ്രായം. നാല്഼പതു വയസു പ്രായം വരും. നരച്ച മുടി. നരച്ച മീശ. ഖദര്഼ കുപ്പായം, ഖദര്഼മ ുണ്ട്, സൌമ്യനായ മനുഷ്യന്഼. അച്ചന്മാര്ക്കു പോലും അസൂയ തോന്നിപ്പോകുന്ന വ്യക്തിത്വം.

അദ്ഭുതങ്ങളുടെ എണ്ണം കൂടിക്കൂടി വരികെ അതു സംഭവിച്ചു. ധ്യാനം അവസാനിച്ചു.

അവസാന ദിവസം വൈകിട്ടു നേരത്തെ പരിപാടി തുടങ്ങി. രാത്രി വൈകിയാണു സംഗതി തീര്഼ന്നത്. മൈതാനത്തെ വെളിച്ചമെല്ലാം ഓഫാക്കി എല്ലാവരുടെയും കയ്യില്഼ കത്തിച്ച മെഴുകു തിരി പിടിപ്പിച്ച് അല്഼പം ക്രീയേറ്റീവായ പരിപാടി.

ധ്യാനത്തോട് ഒരു ൉താല്഼പര്യവുമില്ലാത്ത ചില താന്തോന്നികള്഼ക്കും മേല്഼പ്പരിപാടിക്കു പിന്നില്഼ വര്഼ക്കു ചെയ്ത തലമൂളയോടു ബഹുമാനം തോന്നിപ്പോയി.

എല്ലാവരിലും ബഹുമാനം മാത്രം ബാക്കിവച്ച് ധ്യാനഗുരു ധ്യാനം ഉപസംഹരിച്ചു. ഓട്ടോഗ്രാഫ് മേടിക്കാന്഼ പലരും അദ്ദേഹത്തിന്റെ അടുത്തേക്കോടി. വിനയപുരസ്സരം അദ്ദേഹം അവരെയെല്ലാം മടക്കിയയച്ചു. ധ്യാനം സമാപിച്ച ശേഷം ധ്യാനഗുരു അല്഼മായ ശ്രേഷ്ഠന്഼ വികാരിയച്ചന്റെ മുറിയിലെത്തി. രാത്രി തന്നെ മടങ്ങണം. അടുത്ത ധ്യാനം മലബാറിലാണ്. രാത്രി വണ്ടി പിടിച്ചാലേ സംഗതി നടക്കൂ.

അഞ്ചുദിവസത്തെ ധ്യാനത്തിന്റെ വകയായ യാത്രാബത്ത ലഭിച്ചാല്഼ പോകാം. വികാരിയച്ചനെ കണ്ടാല്഼ കാശു കിട്ടും. കുളിയും പാസാക്കി, പെട്ടിയും മുറുക്കി അദ്ദേഹം പള്ളിമുറിയിലെത്തി. പക്ഷേ, വികാരിയച്ചന്഼ മുറിയിലുണ്ടായിരുന്നില്ല.

അച്ചന്഼ പള്ളിയിലാണ്, അഞ്ചുമിനിറ്റിനകം എത്തുമെന്നു കുശിനിക്കാരന്഼ പറ഼ഞ്ഞു.

അഞ്ചുമിനിറ്റ് പത്തുമിനിറ്റായി. പത്തുമിനിറ്റ് പതിനാലേമുക്കാല്഼ മിനിറ്റുവരെയായപ്പോളാണു വികാരിയച്ചന്഼ മുറിയിലെത്തിയത്. ധ്യാനം കഴിഞ്ഞ് അത്മായര്഼ വീടെത്തിയിരിക്കുന്നു. പള്ളിമൈതാനത്ത് ആള്഼പ്പെരുമാറ്റമേയില്ല. പക്ഷേ, പള്ളിമുറിയുടെ ഭാഗത്തുനിന്ന് അലോസരപ്പെടുത്തുന്ന കടുത്ത ഗന്ധം ഉയരുന്നത് അച്ചന്റെ മൂക്ക് തപ്പിപ്പിടിച്ചു.


സംഗതി നല്ല സിഗററ്റ് മണം. അതും വില്഼സ് മണം. അച്ചന് ഒറ്റവലിക്കു സംഗതി പിടികിട്ടി.
എന്നാലും പള്ളി മുറിയുടെ മുന്഼പില്഼ നിന്നു സിഗററ്റു വലിക്കുന്നത് ആരാവും...?




അടക്കാനാവാത്ത ആകാംക്ഷയോടെ അകത്തേക്കു കയറിയ അച്ചന്഼ ഞെട്ടിപ്പോയി. ധ്യാനഗുരു ദേണ്ടെ കൂസലില്ലാതെ നിന്നു സിഗററ്റ് വലിച്ച് പുക വളയങ്ങളാക്കി പുഷ്പം പോലെ പുറത്തേക്ക് ഊതിരസിക്കുന്നു.

ആദ്യകാഴ്ചയിലേ സംഗതി പിടികിട്ടി. കക്ഷി ഇരുത്തം വന്ന വലികാരന്഼ തന്നെ. അണ്ണാക്കില്഼ കയറുകെട്ടി പത്തുറബര്഼ ഷീറ്റ് ഉണങ്ങാനിട്ടാല്഼ പുകപ്പുരയ്ക്കു വേണ്ടി വരുന്ന ചെലവ് ലാഭിക്കാം.

ഈ കക്ഷിയാണല്ലോ ഇത്രയും ദിവസം ഇടവകക്കാെര നന്നാക്കാന്഼ വായിട്ടലച്ചതും ഭയങ്കര ഡീസന്റായി ചമഞ്ഞതെന്നും ഓര്഼ത്തപ്പോള്഼ അച്ചനു ദേഷ്യം വന്നു.

കാശു മേടിക്കാന്഼ നില്഼ക്കുകയാണ്. ഇതു കിട്ടിയാല്഼ പോന്ന പോക്കില്഼ ചിലപ്പോള്഼ ഏതേലും പട്ടഷാപ്പില്഼ കയറില്ലെന്നും ആരു കണ്ടു. അച്ചന്഼ ആത്മഗതപ്പെട്ടു.

അടുത്ത നിമിഷം ഒരു കവിള്഼ പുകയുമായി തിരിഞ്ഞ ഉപദേശിച്ചേട്ടന്഼ അച്ചനെ കണ്ടു. തന്നെ കണ്ടാല്഼ പുള്ളിക്കാരന്഼ ഞെട്ടുമെന്ന അച്ചന്റെ പ്രതീക്ഷ യോഹനന്നാന്റെ സുവിശേഷം പോലെ പെട്ടെന്നങ്ങസ്തമിച്ചും പോയി. എന്നാലും അച്ചന്഼ ആവേശം കൈവിട്ടില്ല.

എന്തോന്നു പോക്രിത്തരമാടോ ഇത്

ഏത്- ഉപദേശിയും വിട്ടില്ല.

നാട്ടുകാരെ മുഴുവന്഼ ഉപദേശിച്ചിട്ട് താനിവിടെനിന്നു കഞ്ചാവു വലിക്കുവാണല്ലേ

അയ്യോ അച്ചാ ഇതു കഞ്ചാവല്ല. സിഗററ്റാ. കര്഼ത്താവ് എന്നെ തിരഞ്ഞെടുക്കുന്നതിനു മുന്഼പ് ഞാന്഼ പട്ടഷാപ്പില്഼ മാനേജര്഼ ആയിരുന്നെന്ന് അച്ചനോടു പറഞ്ഞിരുന്നില്ലേ. അന്നു കൂടെക്കൂടി ശീലമാ. മറ്റെല്ലാ ദുശ്ശീലങ്ങളും പോയി. ഇതുമാത്രം പോയില്ല. കുറച്ചുവരികയാണ്. വൈകിട്ടു മാത്രം ഒരെണ്ണം. അച്ചനെ കാണാതെ കാത്തുനിന്നു മടുത്തപ്പോള്഼ കൈവിട്ടുപോയി. അച്ചന്഼ ക്ഷമിക്കണം.
അച്ചനു ക്ഷമിക്കാന്഼ തോന്നി. കാരണം, ക്ഷമയാണു മഹത്തായ മൂല്യമെന്നാണല്ലോ ഈ നില്഼ക്കുന്ന മാന്യദ്ദേഹം തന്നെ അല്഼പംമുന്഼പു പ്രസംഗിച്ചവസാനിപ്പിച്ചത്.

ക്ഷമിച്ചെന്നു വരുത്തി അച്ചന്഼ മുറിയില്഼ക്കടന്ന് നേരത്തെ തയ്യാറാക്കി വച്ചിരുന്ന കവറെടുത്ത് ഉപദേശിക്കു നീട്ടി. പുകമണം വിട്ടുമാറാത്ത കൈ നീട്ടി വിനയപുരസ്സരം അദ്ദേഹം അതു വാങ്ങി. എണ്ണി നോക്കാതെ പോക്കറ്റിലിട്ടു.

തിരിഞ്ഞുനടക്കും മുന്഼പ് അദ്ദേഹം അച്ചനും ഒരു കവര്഼ നീട്ടി.

എന്താണത് - അച്ചന്഼ ചോദിച്ചു.

ഒന്നുമില്ല, സിഗററ്റ് വലിക്കുന്നതിനെക്കുറിച്ച് അച്ചന്഼ എന്നോടു ദേഷ്യപ്പെട്ടില്ലേ. എനിക്കും അതു സങ്കടമായി. നേരിട്ടു പറയാന്഼ മനസ്സു വരുന്നില്ല. അതിനാല്഼ ഇതിലെഴുതിയിട്ടുണ്ട്. സമയം പോലെ വായിച്ചു നോക്കുമല്ലോ...

ഇത്രയും പറഞ്ഞ് യാത്ര പോലും പറയാതെ ഉപദേശി സ്ഥലം കാലിയാക്കി.

അത്താഴം കഴിക്കാനിരിക്കുന്പോളും ഉപദേശി തന്നിട്ടുപോയ കവറിനെക്കുറിച്ചായിരുന്നു വികാരിയച്ചന്റെ ആലോചന.

എന്തായിരിക്കും അതില്഼.....

അയാള്഼ക്കു തന്നോടു നേരിട്ടു ക്ഷമ പറയാന്഼ നാണക്കേടായിരിക്കും. അതാവും എഴുതിയേല്഼പിച്ചത്. അച്ചനു സന്തോഷമായി. അങ്ങനെ ഒരു അല്഼മായനും അച്ചന്മാരോടു കളിച്ചു ജയിക്കേണ്ട......

ഉറങ്ങാന്഼ തുടങ്ങും മുന്഼പ് അതുവരെ മുട്ടായി കൂടുകീറാതെ പുറത്തൂകൂടി നോക്കിയും മണത്തും കൊതി തീര്഼ക്കുന്ന നഴ്സറിക്കുട്ടിയെപ്പോെല കയ്യില്഼ സൂക്ഷിച്ച കവര്഼ അച്ചന്഼ പുറത്തെടുത്തു. പതിയ കവര്഼ തുറന്നു.

ചെറിയ ഒരു കടലാസ് കഷ്ണം.

അതില്഼ ചെറിയ അക്ഷരത്തില്഼ എഴുതിയത് അച്ചന്഼ കഷ്ടപ്പെട്ടു വായിച്ചെടുത്തു. അതിപ്രകാരമായിരുന്നു.

ലോകാവസാന നാളില്഼ ദൈവദൂതന്഼ വായില്഼ തീയും മൂക്കില്഼ പുകയുമായി പ്രത്യക്ഷപ്പെടും.


13 comments:

SUNISH THOMAS said...

വിശ്വാസികളും അവിശ്വാസികളും ക്ഷമിക്കുക. പുതിയ കഥ. കഥ മാത്രമാണ്. പണ്ടെങ്ങോ കേട്ട ത്രെഡില്഼ ചില അലുക്കുകള്഼. അത്ര മാത്രം.

:)

ദിലീപ് വിശ്വനാഥ് said...

കുറച്ചുനാള്‍ പോസ്റ്റ് ഒന്നും ഇടാതെ എഴുതികൂട്ടുകയായിരുന്നോ? ചറപറാന്ന് പോസ്റ്റുകള്‍ വരുന്നു.
നന്നായി സുനീഷ്ജി..

ശ്രീ said...

:)

സണ്ണിക്കുട്ടന്‍ /Sunnikuttan said...

സുനീഷെ, പോരട്ടങ്ങനെ പോരട്ടെ.

സത്യം വിളിച്ചുപറയുമ്പോള്‍ സൂക്ഷിക്കണം. ഉപരോധങ്ങളുണ്ടാകും.

N.J Joju said...

ക്ലൈമാസ് കൊള്ളാം....വായില്‍ തീയും മൂക്കില്‍ പുകയുമായി ദൈവദൂതന്മാര്‍...

asdfasdf asfdasdf said...

കൊള്ളാം.

ഉണ്ടാപ്രി said...

അണ്ണാ ആ ലാസ്റ്റ് ലൈന്‍,തകര്‍പ്പന്‍..
ഈ പാതിരാത്രിക്ക് ചിരിച്ചു കുന്തം മറിഞ്ഞു പോയ ആ ഒറ്റ ലൈന്‍..
അതിന്
അതിനു മാത്രമായി.
ത്രിഗുണന്‍ ഒരു ഗ്ലാസ്സ്(വടക്കുനോക്കിയെന്ത്രം ഓര്‍ത്തു പോയി..അങ്ങു ക്ഷമി)
ചിയേര്‍സ്

Joji said...

സുനീഷെ, അത്മീയും കചവടക്കരുമയാ കളി ! , ഒന്നെ പരയാനുള്ളൂ ... "ദുക്ഖിചാല്‍ സൂക്ഷിക്കന്ദ...."

ഇടിവാള്‍ said...

സുനീഷേ, തെരക്കിനിടയില്‍ ഇപ്പഴാ കണ്ടത്.. ലാസ്റ്റ് ലൈന്‍ തകര്‍ത്തു കളഞ്നു ;)

ഇടിവാള്‍ said...

സുനീഷേ, തെരക്കിനിടയില്‍ ഇപ്പഴാ കണ്ടത്.. ലാസ്റ്റ് ലൈന്‍ തകര്‍ത്തു കളഞ്നു ;)

ക്രിസ്മസ് നവവത്സരാശംസകള്‍!!!

ഏറനാടന്‍ said...

"ലോകാവസാന നാളില്഼ ദൈവദൂതന്഼ വായില്഼ തീയും മൂക്കില്഼ പുകയുമായി പ്രത്യക്ഷപ്പെടും."

സുനീഷേ...

ഇതിനെ ഞങ്ങള്‌ ദജ്ജാല്‍ എന്നുവിളിക്കാറ്..ദാ കേട്ടോളൂ..

പന പറിച്ച് പല്ലുകുത്തീ
ദജ്ജാലതാ വരുന്നേയ്...

Mr. K# said...

ലോകാവസാന നാളില്഼ ദൈവദൂതന്഼ വായില്഼ തീയും മൂക്കില്഼ പുകയുമായി പ്രത്യക്ഷപ്പെടും.

അവസാനത്തെ ലൈന്‍ തകര്‍ത്തു മാഷേ.

കുറുമാന്‍ said...

ഹ ഹ ഇപ്പോഴാ വായിച്ചത്..........അവസാനമായപ്പോള്‍ പൊട്ടിചിരിച്ചുപോയി സുനീഷേ........വെല്‍ ചെയ്തു

Powered By Blogger