Sunday, April 15, 2007

നഷ്ടപ്രണയത്തിന്റെ വിഷുക്കൈനീട്ടം (ഓട്ടിക്കു കിട്ടിയത്....)

എല്ലാവര്ക്കും വിഷു ആശംസകള്

നഷ്ടപ്രണയത്തിന്റെ വിഷുക്കൈനീട്ടം

(ഓട്ടിക്കു കിട്ടിയത്....)

ഓട്ടിസം എന്ന പേര് കുടിയേറ്റക്കാരുടെ ഹോം ടൌണായ പാലായെയും സമീപത്തെ ഭരണങ്ങാനത്തെയും സ്പര്ശിക്കാതെ കടന്നു പോയ കാലത്താണ് ജോസ് എന്ന പേരുകാരനായ ആ ചെറുപ്പക്കാരനു നാട്ടുകാര് ഓട്ടി എന്നു പേരിട്ടത്. കാഴ്ചയിലും പെരുമാറ്റത്തിലും ഓട്ടിസം പ്രകടമായിരുന്ന അദ്ദേഹത്തിന് ആ പേരിട്ടത് ആരായാലും അയാളെ നമിക്കാതെ വയ്യ.

(മുഖത്തിന് അല്പം കോട്ടമുള്ള കോളജ് അധ്യാപകനു കോടീശ്വരന് എന്നുപേരിട്ടവരുടെ നാടാണ്. ഇരട്ടപ്പേരു കഥകള് പിന്നാലെ വരും.)
ഓട്ടി കാഴ്ചയില് സുന്ദരനാണ് എന്നു പറഞ്ഞാല് ജനം എന്നെ തല്ലും. പല്ലുകളാണ് ആ പാവത്തിന്റെ ഹൈലൈറ്റ്. മുന് നിരയില് രണ്ടെണ്ണം പരപ്പനങ്ങാടിക്കാണേല് അടുത്ത രണ്ടെണ്ണം ഉന്നം വച്ചു നില്ക്കുന്നതു ചടയമംഗലത്തേക്കാണ്. പരശുരാമന്റെ മഴുവേറു പോലും തോറ്റുപോകുന്ന ഉന്നം ആ പല്ലുകള്ക്കുണ്ട്.
ഇത്രയും ഓട്ടി ജോസ്. ഇനി കഥയിലേക്ക്. ഭരണങ്ങാനം പള്ളി മുറ്റം. വിഷു ദിവസം ഞായറാഴ്ച.
രാധാകൃഷ്ണ ഹോട്ടലിലെ കാലിച്ചായ കുടിക്കാന് കയ്യിലുണ്ടയിരുന്ന അവസാനത്തെ പത്തുരൂപ നോട്ടും കഴിഞ്ഞെന്നു മനസ്സിലായ ഓട്ടിക്കു ആരുടെയെന്കിലും കൈനീട്ടം വാങ്ങാതെ തരമില്ലായിരുന്നു. അപ്പനും അമ്മയും പണ്ടേ മരിച്ചു പോയ ഓട്ടിക്ക് അതായിരുന്നു ഏക ആശ്രയവും. കുര്ബാന കഴിഞ്ഞിറങ്ങിയ കുഞ്ഞച്ചന്മാരില് പലരെയും നോക്കി തന്റെ മനോഹരമായ പല്ലുകളുടെ അകന്പടിയോടെ ചിരിയാലുഴിഞ്ഞെന്കിലും ആരും അടുത്തില്ല. തട്ടിപ്പറിച്ചു വാങ്ങാനാണേല് ഓട്ടിക്ക് അറിയത്തുമില്ല. രാവിലെ എട്ടേകാലിന്റെ കുര്ബാന മുതല് തുടങ്ങിയ നില്പ് പത്തുമണിക്ക് സണ്ഡേ സ്കൂള് പിള്ളേരുടെ കുര്ബാന വരെ നീണ്ടു. ആരും വന്നില്ല. ഒന്നും തന്നതുമില്ല. സിനിമേല് നെടുമുടി വേണുപറയുന്നതു പോലെ ഇവിടെ ഒന്നും തന്നില്ല എന്നു പലവട്ടം പറഞ്ഞുനോക്കി.
പന്ത്രണ്ടുമണിക്ക് കൃത്യം ചോറുണ്ണാന്഼ വീട്ടിലേക്കു വെച്ചടിച്ച ചില അച്ചായന്മാരെയും ഓട്ടി പരിചയം കൊണ്ടു വീഴ്തതാന് നോക്കി.
ആരുമടുക്കാത്തതിനാല് ഓട്ടിക്കു സന്കടം വന്നു. സന്കടം വിശപ്പായി മാറുന്നതും ആ പാവമറിഞ്ഞു. വയറു വിശന്നാല്പിന്നെ ഓട്ടിക്കു പിടിത്തം കിട്ടില്ല.
അല്ഫോന്സാമ്മയുടെ കബറിടത്തിനു നേരെ ഓട്ടിപാഞ്ഞു. എന്തിനെന്ന് ഓട്ടിക്കു തന്നെ നിശ്ചയമുണ്ടായിരുന്നില്ല. ചുട്ടുപഴുത്ത മണല് വിരിപ്പിലൂടെ അല്ഫോന്സാ ചാപ്പലിന്റെ കുത്തനെയുള്ള നടകയറി ഓട്ടി കബറിടത്തിനു സമീപമെത്തി.
അപ്പോഴാണ്.....
മണി കിലുങ്ങും പോലൊരു ചിരി....
ഓട്ടിക്കു സംശയം-വാഴ്ത്തപ്പെട്ട അല്ഫോന്സാമ്മ ആയിരിക്കുമോ ?
ഹേയ്, നാട്ടിലുള്ള മററുപലരെക്കാളും ഓട്ടി ബുദ്ധിമാനായിരുന്നു.
ആരാണെന്നു നോക്കിയിട്ടു തന്നെ...
ചാപ്പലിന്റെ പിന്ഭാഗത്തു സന്കീര്ത്തിയുടെ സമീപത്തുനിന്നാണ് ആ ചിരി കേട്ടത്. ദാ വീണ്ടും... അതേ ചിരി....
നേരം നട്ടുച്ച, വെയിലിന്റെ ചൂടാല് വിയര്ത്ത ഓട്ടി ആശന്ക മൂലം വീണ്ടും വിയര്഼ത്തു. പള്ളിക്കു പിന് വശത്തെ പഴയ സെമത്തിരിയില് രണ്ടു ചെറുപ്പക്കാര്...
ഓട്ടി സൂക്ഷിച്ചു നോക്കി.
ആണും പെണ്ണും.
കുഴിമാടങ്ങള്ക്കു മേല് നട്ട ജമന്തിപ്പൂക്കളുടെ ഇല നുള്ളിനുള്ളി ഇരുവരും സംസാരിക്കുന്നു. ഇടയ്കകു പെണ്കുട്ടി ആഞ്ഞുചിരിക്കുന്നു. അവളെ ചിരിപ്പിക്കാന് കൂടെയുള്ളവന് കഷ്ടപ്പെട്ട് കോപ്രായങ്ങള് വീണ്ടും വീണ്ടും കാട്ടിക്കൂട്ടുന്നു. അതു കണ്ട് അവള് വീണ്ടും ചിരിക്കുന്നു. സംഗതി കണ്ടപ്പോള് ഓട്ടിക്കു നാണമായി...
അഞ്ചാം ക്ളാസില് മൂന്നാം തവണ പഠിക്കുന്പോള് തനിക്കും പ്രേമം വന്നിട്ടുണ്ട്. അതും അയലോക്കത്തെ വലിയ വീട്ടിലെ സുന്ദരിയും സൌമ്യ ശീലയും കട്ടപ്പല്ലുകളോടു കൂടിയവളുമായവളോട്...

(പിന്നീട് അവളുടെ കട്ടപ്പല്ലുകള് പറിച്ചുകളഞ്ഞു കന്പിയിട്ടതു കണ്ടപ്പോള് ഓട്ടിക്കു കരച്ചില് വന്നിട്ടുണ്. കാരണം, ഓട്ടിക്ക് അത്ര ഇഷ്ടമായിരുന്നു അവ...)
പാത്തും പതുങ്ങിയും, അവള് സ്കൂളില്നിന്നു വരുംവരെ താണോലിപ്പള്ളിയുടെ വഴിയരികില് കാത്തുനില്ക്കും. അവള് മുന്നിലൂടെ കടന്നുപോയിക്കഴിഞ്ഞേ താനും പോകൂ... മുന്നോട്ടു നടന്നു പോയി കുറേദൂരം ചെന്നു കഴിയുന്പോള് അവളു തിരിഞ്ഞുനോക്കും. പാവം, ഓട്ടി.. അയാള് വിചാരിച്ചു, അവള്ക്ക് അവനോട് പ്രേമമായിരിക്കുമെന്ന്. !!!
കാരണം ഓട്ടി മണ്ടനായിരുന്നു. കാലങ്ങളങ്ങനെ കടന്നു പോയി...
അഞ്ചാം ക്ളാസില്഼ അഞ്ചുതവണയില്഼ കൂടതല് പഠിപ്പിക്കില്ലെന്ന കാരണം പറഞ്ഞ് ഓട്ടിയെ സ്കൂളില്നിന്നു പുറത്താക്കി.
പാലാ സെന്റ് തോമസ് കോളദ്, അരുവിത്തുറ സെന്് ജോര്഼ജ് കോജജ് എന്നിവിടങ്ങളില് അഡ്മിഷനു ശ്രമിച്ചെന്കിലും പത്താം ക്ളാസില്഼ പഠിക്കാത്തവരെ കോളജില്഼ ചേര്഼ക്കില്ലെന്ന കാരണം പറഞ്ഞ് അവിടെനിന്നു മടക്കി.
ആയിടക്ക് ഓട്ടി തീരുമാനിച്ചു. അവളോട് പ്രണയം തുറന്നു പറയണം. തനിക്കു നേരിട്ട് അതിനാവില്ല. അടുത്ത കൂട്ടുകാരനോട് കാര്യം പറഞ്ഞു. ആരുമറിയാതെ അക്കാര്യം അവളോട് തുറന്നു പറയാമെന്നവന് സമ്മതിച്ചു.
ഓട്ടി മണ്ടനായിരുന്നു. പിന്നീട് സംഭവിച്ചത് അവനറിഞ്ഞില്ല.
ഒരു ദിവസം രാവിലെ റബര് വെട്ടാന് പോയ അപ്പന് മടങ്ങിവന്ന വഴി ഓട്ടിയുടെ കരണത്ത് നല്ല വീക്കനടി ഒന്നു പാസാക്കി.

കാരണം ചോദിക്കും മുന്പേ ചോദ്യമുണ്ടായി..."നിനക്കു വേറേ ആരെയും കണ്ടില്ല അല്ലേടാ....?"
ഓട്ടിക്കു കാര്യം മനസ്സിലായി. അവളുടെ വീട്ടില് കാര്യമറിഞ്ഞിരിക്കുന്നു. അത് തന്റെ അപ്പന് അറിഞ്ഞിരിക്കുന്നു.
ഓട്ടി പിന്നെയും പില കാര്യങ്ങളറിഞ്ഞു... അവള്ക്കു തന്നെ പേടിയാണത്രേ. മുന്നോട്ടു തള്ളിനില്ക്കുന്ന തന്റെ പല്ലുകളാണത്രേ അവളുടെ പേടി...പേരാത്തതിന് ചേന മുളച്ചുനില്ക്കുന്നതു പോലെ മുഖം മുഴുവന് മുഖക്കുരുവും....
ഓട്ടിക്കു കരച്ചില് വന്നില്ല. താന് തോറ്റുപോയെന്ന് ഓട്ടിക്കു മനസ്സിലായി. ഈ ജന്മം കൊണ്ടു ജയിക്കാന് പറ്റില്ലെന്നും....
പിന്നെയാരെയും ഓട്ടി പ്രേമിച്ചിട്ടില്ല. ആരും ഓട്ടിയെയും....
അടിവയറില്നിന്നു വന്ന കനപ്പെട്ട മൂളല് ഓട്ടിയെ ചിന്തകളില് നിന്നുണര്ത്തി...വിശപ്പാണു മുഖ്യം...പ്രേമമല്ല, പെണ്ണുമല്ല... ഓട്ടി മണ്ടനായിരുന്നേലും സാമാന്യ ബോധമുണ്ടായിരുന്നു...

ഇവരോട് എന്നതേലും ചോദിച്ചിട്ടു തനനെ കാര്യ...
കിട്ടാതിരിക്കില്ല...
ഓട്ടി മുരടനക്കി...
യഥാര്ഥത്തില് ഓട്ടി അത്രയേ ഉദ്ദേശിച്ചുള്ളുവെന്കിലും ഉണ്ടായതു വലിയ ശബ്ദമായിരുന്നു. അതുകേട്ട് ജമന്തിപ്പൂക്കളില്഼ മുഖമൊളിപ്പിച്ചു നിന്ന സുന്ദരി ഞെട്ടി..
തിരിഞ്ഞുനോക്കിയ ആ കുട്ടി വീണ്ടും ഞെട്ടി.
ഓട്ടിയും ഞെട്ടി... കാരണം അതു മറ്റാരുമായിരുന്നില്ല...
അത് അവളു തന്നെയായിരുന്നു...
ഭൂമി പിളര്ന്നു താനിറങ്ങിപ്പോയിരുന്നെന്കില് എന്ന് ഓട്ടിയുടെ പാഴ്മനസ്സും ആഗ്രഹിച്ചുപോയി..
എന്തു വേണം ?
ചോദ്യം അപ്പുറത്തുനിന്ന്. സുമുഖനായ ചെറുപ്പക്കാരന്.
അവനു മുഖക്കുരുവില്ല, നല്ല വടിവുള്ള പല്ലുകള്.. നല്ല ഷര്ട്ട്, പാന്റ്, ചെരുപ്പ്...
എന്തു വേണമെന്നാ ചോദിച്ചത്.....
ഓട്ടിക്കു ശബ്ദം കുടുങങി.
അവളില് നിന്നു കണ്ണെടുക്കാന് തോന്നുന്നില്ല...
അല്പനിമിഷങ്ങള് കൂടി...
തന്റെ കണ്ണുകള് നിറയുന്നത് ഓട്ടി മനസ്സിലാക്കി....
അപ്പന്റ അപ്പന് മരിച്ച ശേഷം താന് കരഞ്ഞിട്ടില്ലെന്നും ഓട്ടി ഓര്ത്തു....
വല്ലാതെ വിശക്കുന്നു... ചായ കുടിക്കാന് .....
പാന്റസിന്റെ പോക്കറ്റില് നിന്ന് കനപ്പെട്ട പഴ്സ് എടുത്തുതുറുന്ന് അയാള് ഓട്ടിക്ക് അന്പതു രൂപ എടുത്തു നല്കി....
അതുമേടിച്ച് കൈയില് തെരുപ്പിടിപ്പിച്ചു നില്ക്കേ അയാള് വീണ്ടും ഓട്ടിയെ നോക്കിപ്പറഞഞു... ങും വേഗം സഥലം വിട്ടോ....
ഒരിക്കല്഼ക്കൂടി ഓട്ടിക്ക് അവളുടെ വലിപ്പമുള്ള ആ കണ്ണുകളിലേക്കു നോക്കണമെന്നുണ്ടായിരുന്നു. പക്ഷേ, നിറഞ്ഞ കണ്ണുകള് ഓട്ടിയെ അതിന് അനുവദിച്ചില്ല....
തിരിഞ്ഞുനടക്കുന്പോള് അവളുടെ ശബ്ദം ഓട്ടി കേട്ടു...
ഭ്രാന്തനാ...
പക്ഷേ, ആളു പാവമാ....
അതു കേട്ട് ഓട്ടി തരിച്ചു നിന്നു.
ഉള്ളില് പെരുന്പറ മുഴക്കം..
ഓട്ടിക്കു അതു മതിയായിരുന്നു.
അയാള് തന്നെ 50 രൂപ നോട്ട് വലിച്ചുകീറി ആകാശത്തേക്ക് എറിഞ്ഞ് ഭ്രാന്തനെപ്പോലെ അട്ടഹസിച്ച് അയാള് പള്ളിനട തിരികെയിറങ്ങി റോഡിലേക്ക് ഓടി.....


(ഓട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വിഷുക്കൈനീട്ടം ആയിരുന്നു അത്. )

11 comments:

SUNISH THOMAS said...

കഥയില് സത്യം പലവിധമാണെന്കിലും ഓട്ടി യഥാര്ഥത്തില് ഭരണങ്ങാനത്തു ജീവിച്ചിരിക്കുന്ന കഥാപാത്രമാണ്. സ്കൂളില് പഠിക്കുന്ന കാലത്ത് ഞങ്ങള്ക്ക് ഓട്ടിയെ പേടിയായിരുന്നു. അടുത്തയിടെ ലീവിനു നാട്ടില് ചെന്നപ്പോളാണ് ഓട്ടിയെ വീണ്ടും കണ്ടത്. മുന്പിലത്തെ നീണ്ടു തെറിച്ചുനിന്ന പല്ലുകള് പറിച്ചുകളഞ്ഞ് ഓട്ടി അല്പം സുന്ദരനായിട്ടുണ്ടായിരുന്നു. ..

thottavadi said...

njan aadhiyamayitta inginea unnu............

thottavadi said...

idhileangineaya eeee malayalam okkea adikkunnadh eannu eanikk aarangilum unnu paranju tharumooo

Anonymous said...

ഭ്രാന്തന്‍...
ഓട്ടിയെയും ഭരണങ്ങാനത്തെ സ്വന്തം കലാകാരനെയും നമിക്കുന്നു. വായിക്കുവെക്കാന്‍ സോറി വായിക്കാന്‍ കൊള്ളാവുന്ന ഒരു ബ്ലോഗുകൂടി പിറന്നെന്നു തോന്നുന്നു...

വള്ളുവനാടന്‍

SUNISH THOMAS said...

Thanks Dear Valluvanadan.

Anonymous said...

Raju kalakki.

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

നല്ല പോസ്റ്റ്. മികച്ച മലയാളം പോസ്റ്റുകള്‍ക്കുള്ള പ്രതിമാസ മത്സരത്തിനായി എന്ട്രികള്‍‍ ക്ഷണിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി താങ്കള്‍ക്കിഷ്ടമുള്ള പോസ്റ്റ് വിടരുന്നമൊട്ടുകളില്‍ (http://vidarunnamottukal.blogspot.com) പ്രസിദ്ധീകരിക്കുക. വിടരുന്ന മൊട്ടുകളില്‍ താങ്കള്‍ അംഗമല്ലെങ്കില്‍ vidarunnamottukal@gmail.com ലേക്ക് ഒരു ഇമെയില്‍ അയക്കുക. വിടരുന്നമൊട്ടുകളില്‍ നിന്നും താങ്കള്‍ക്കു blog invitation ലഭിക്കുന്നതാണ്. എല്ലാ വിഭാഗത്തില്‍ പെട്ട പോസ്റ്റുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. ഏപ്രില്‍ മാസത്തെ മത്സരത്തിനുള്ള പോസ്റ്റുകള്‍ 30.4.2007നകം വിടരുന്നമൊട്ടുകളില്‍ പ്രസിദ്ധീകരിക്കുക. വിജയികള്‍ക്ക് www.mobchannel.com ന്റെ book store സെക്ഷനില്‍ നിന്നും ഇഷ്ടമുള്ള 2 മലയാള പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാം.

കുതിരവട്ടന്‍ | kuthiravattan said...

:-( പാവം ഓട്ടി

SUNISH THOMAS said...

ഓട്ടിയോട് എല്ലാവരും പ്രകടിപ്പിച്ച സഹതാപത്തിന് ഒരായിരം നന്ദി.

ചില സമയങ്ങളില്‍ വൈരൂപ്യങ്ങള്‍ക്കാണു വില....!!!

നന്ദി..

ഇന്ദീവരങ്ങളുടെ കാമുകന്‍ ... said...

പാവം പാവം ഓട്ടി!

Unknown said...

പാവം ഓട്ടി... :(

Powered By Blogger